ചരിത്രമുറങ്ങുന്ന അര്‍ത്തുങ്കല്‍ പള്ളി 

       ഭാഗം -ഒന്ന്                         കനെഷ്യസ് അത്തിപോഴിയില്‍                                              
                                                                   
അര്‍ത്തുങ്കല്‍ പള്ളി-ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ എന്ന കടലോര ഗ്രാമത്തില്‍ വിശുദ്ധ സെബസ്ത്യനോസ്സിന്റ്റെ അനുഗ്രഹ സ്പര്‍ശം ഏറ്റു 
നാല് ശതകത്തിലധികം പഴക്കമുള്ള അര്‍ത്തുങ്കല്‍ പള്ളി,ഇന്നത്തെ അര്‍ത്തുങ്കല്‍ ബസലിക്ക , മത സഹിഷ്ണുതയുടെ വിശ്വാസ ഗോപുരമായി ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു. .ദൈവ ദാസന്‍ ചാവറ കുര്യാക്കോസ്‌ എലിയാസച്ചന്‍ വൈദീക പട്ടം സ്വീകരിച്ചതും  പ്രഥമ ദിവ്യ ബലി അര്‍പ്പിച്ചതും ഈ പുണ്യ ദേവാലയത്തിലാണ്.ഈ ദേവാലയത്തിലെ  ഒരു ഇടവക അംഗം എന്ന നിലയിലും കുട്ടിക്കാലത്ത് ആ മനോഹരമായ ,വിശുദ്ധമായ അല്ത്താരയില്‍ അള്‍ത്താര ബാലനായി  ശുശ്രൂഷ ചെയ്തപ്പോഴും ഒന്നും  ആ പുണ്യ ഭൂമിയുടെ മഹത്വം ഞാന്‍ മന്നസ്സിലാക്കിയിരുനില്ല . എന്റ്റെ അപ്പനും  അപ്പന്റ്റെ അപ്പനും അര്‍ത്തുങ്കല്‍ പള്ളിയുടെ കൈക്കാരെന്മാരായി സേവനമനുഷ്ട്ടിച്ചിട്ടുണ്ട്.അവരില്‍ നിന്നൊക്കെ പകര്‍ന്നു കിട്ടിയതും പില്‍ക്കാലത്ത് വായിച്ചു മനസ്സിലാക്കിയതുമൊക്കെയായ പഴയ ചരിത്രങ്ങള്‍   വളരെ കൌതുകം നിറഞ്ഞതാണ്‌ .   അതിലൊന്ന് ശബരിമല അയ്യപ്പെന്മാരെ കുറിച്ചുള്ളതാണ് .ശബരിമല തീര്‍ത്ഥാടനം പൂര്‍ത്തിയാക്കണമെങ്കില്‍ അര്‍ത്തുങ്കല്‍ വെളുതച്ചന്റ്റെ തിരുനടയില്‍ എത്തി മാലയൂരമെന്ന വിശ്വാസം അയ്യപ്പ ഭക്തെന്മാര്‍ ഇന്നും   പാലിച്ചു പോരുന്നു..അര്‍ത്തുങ്കല്‍   പള്ളിയിലെ വിശുദ്ധ സെബസ്ത്യനോസിന്റ്റെ തിരുനാളില്‍ പങ്കു കൊള്ളാന്‍ നാനാജാതി മതസ്ഥരായ ജനങ്ങള്‍ രാജ്യമെമ്പാടും നിന്നും എത്താറുണ്ട് .ഈ അടുത്ത കാലത്തായി വിദേശികളും ധാരാളമായി എത്തിച്ചേരുന്നുണ്ട്. 
  
 അര്‍ത്തുങ്കല്‍ പള്ളിയുടെ ചരിത്രത്തിലേക്ക് 

 മധ്യയുഗങ്ങളില്‍ പ്രസിദ്ധി ആര്‍ജിച്ച  കേരള രാജ്യമായിരുന്നു  മൂത്തേടം .അര്‍ത്തുങ്കല്‍ മൂത്തേടത് രാജ്യതിന്റ്റെ തലസ്ഥാനവും പ്രമുഖമായ ഒരു വ്യവസായ കേന്ദ്രവുമായിരുന്നു .,തുറമുഖമായിരുന്ന കുഞ്ഞിതയ് ഭാഗത്ത്‌ താമസിച്ചിരുന്ന മുസ്ലീങ്ങളും മൂത്തേടത് രാജ്യത്തിലെ ഹൈന്ദവരും മാര്‍തോമ്മ ക്രിസ്ത്യാനികളും  ഏകോദര സഹോദരങ്ങളെ പോലെയാണ് കഴിഞ്ഞു വന്നിരുന്നത് .ക്രിസ്ത്യാനികളുടെ പ്രാര്‍ഥനയില്‍ ഹിന്ദുക്കളും ,ഹിന്ദുക്കളുടെ പൂജാദി കര്‍മ്മങ്ങളില്‍ ക്രിസ്ത്യാനികളും പങ്കു കൊണ്ടിരുന്നുവത്രേ  ! ക്രിസ്ത്യാനികളുടെ ആചാരങ്ങളും ജീവിത രീതികളും ഹൈന്ധവരുടെതുമായി അഭേദ്യമായ ഒരു ബന്ധം   പുലെര്‍ത്തിയിരുന്നതായി  ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു 
ആ കാലഘട്ടത്തില്‍ മൂത്തേടത് ക്രിസ്ത്യാനികള്‍ക്ക്   പ്രാര്‍ഥിക്കുവാനായി പള്ളിയും പട്ടക്കാരനും  ഒന്നും ഉണ്ടായിരുന്നില്ല .പിന്നീട് 16-ആം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പോര്‍ച്ചുഗീസ്കാരായ ഈശോ    സഭ മിഷനറിമാര്‍  മൂത്തെടത്തെത്തിയപ്പോള്‍  ക്രിസ്ത്യാനികള്‍ വളരെ സന്തോഷത്തോടു കൂടിയാണ് അവരെ സ്വാഗതം ചെയ്തത് .നാട്ടുകാര്‍ക്ക് കൂദാശകള്‍ സ്വീകരിക്കാനും  പ്രാര്‍ഥിക്കുവാനുമായി  ഒരു ആരാധനാലയം ഇല്ലെന്നു മനസ്സിലാക്കിയ മിഷനറിമാര്‍ അങ്കമാലി മെത്രാനായിരുന്ന മാര്‍ അബ്രഹാമിനെ വിവരമറിയിക്കുകയും അതിനനുസരിച്ച് മെത്രാന്‍ ഈശോ സഭ മിഷനറി മാര്‍ക്ക് മൂത്തേടത്  മാര്‍തോമ്മ ക്രിസ്ത്യാനികള്‍ക്ക് കൂദാശകള്‍   നല്‍കാനും വേദോപദേശത്തിനും     മറ്റുമായി അനുമതിനല്‍ക്കുകയും ചെയ്തു .
മിഷനറിമാര്‍ അര്‍ത്തുങ്കല്‍ കേന്ദ്രമാക്കി ക്രിസ്തുമത പ്രചാരണവും ,വേദോപദേശവും കൂദാശകള്‍ നല്‍കലും ആരെംഭിച്ചു.പിന്നീട് ക്രിസ്ത്യാനികളും ഹൈന്ദവരും ,മിഷനറിമാരും ഒരുമിച്ചു മൂത്തേടത് രാജാവിനെ കണ്ടു തങ്ങള്‍ക്കു ഒരുമിച്ചു പ്രാര്‍ത്ഥിക്കുവാന്‍  ഒരു പള്ളി പണിയാന്‍ അനുവാദം നല്‍കണമെന്ന്  അഭ്യര്‍ഥിച്ചു .
രാജാവ് ആദ്യം വിസ്സമ്മതം പ്രകടിപ്പിച്ചെങ്കിലും പിന്നീടു തടിയും ഓലയും കൊണ്ട് അര്‍ത്തുങ്കലില്‍ ഒരു    ദേവാലയം പണിയാന്‍ അനുവദിക്കുകയും അതിനായി തന്റ്റെ ഉദ്യാനത്തിലെ ഏറ്റവും നല്ല മരം കൊടുത്തു സഹായിക്കുകയും ചെയ്തു. മൂത്തേടത് രാജാവ് നല്‍കിയ തടിയും ഓലയും ഉപയോഗിച്ച് വിശുദ്ധ അന്ദ്രയോസിന്റ്റെ നാമധേയത്തില്‍  ഒരു പള്ളി പണിയുകയും വിശുധന്റ്റെ ദിനമായ നവംബര്‍  30 നു ദേവാലയ പ്രേതിഷ്ട്ട നടത്തുകയും ചെയ്തു .
1584-ല്‍ മൂത്തേടത് രാജാവും ഏഴു നായെര്‍ മാടമ്പി മാരും ഈ ദേവാലയത്തില്‍ വച്ച് ക്രിസ്തുമതം സ്വീകരിച്ചുവത്രേ !1597-ല്‍ പള്ളി കല്ല്‌ കൊണ്ട് പുതുക്കി പണിതു .


1616 ഫെബ്രുവരി 5 നു പോല്‍  അഞ്ചാമന്‍ മാര്‍പാപ്പ നല്‍കിയ തിരുവെഴുത്തു വഴിയാണ് അര്‍ത്തുങ്കല്‍  പ്രദേശം അങ്ങമാലി രൂപതയില്‍ നിന്നും വേര്‍പ്പെടുത്തി കൊച്ചി രൂപതയോട് ചേര്‍ത്തത് .
വെളുതച്ചന്റ്റെ അത്ഭുതങ്ങള്‍ കേട്ട് പള്ളിയിലെക്കെതുന്ന ഭക്ത ജനങ്ങളുടെ ബാഹുല്യം നിമിത്തം ദേവാലയത്തില്‍ സ്ഥലം തികയാതെ വന്നപ്പോള്‍ 1915 ഫെബ്രുവരി 15 നു പുതിയ പള്ളിക്ക് ശിലാ സ്ഥാപനു നടത്തുകയുണ്ടായി .ചെത്തി മിനുക്കിയ കരിക്കല്ലില്‍ തീര്‍ത്ത ഭീമമായ ഗോപുരങ്ങളും കരുത്തും ,അഴകും വിരിഞ്ഞു ഒഴുകുന്ന ശില്‍പ്പ ഭംഗിയും നിര്‍മ്മാണ   വൈഭവവും   അര്‍ത്തുങ്കല്‍ പള്ളിയെ ശാന്ത ഗംഭീരമാക്കുന്നു 
നാളെ അര്‍ത്തുങ്കല്‍ വെളുത്തച്ചനും ശബരിമല അയ്യപ്പനും തമ്മിലുള്ള ബന്ധമെന്ത്?