അര്‍ത്തുങ്കല്‍ ചരിതം -രണ്ടാം ഭാഗം
അര്‍ത്തുങ്കല്‍ വെളുത്തച്ചനും ശബരിമല അയ്യപ്പനും സഹോദരങ്ങളോ ?
പോര്‍ച്ചുഗ്വീസ് മിഷനറിമാരുടെ കാലത്ത് പാരിസില്‍ നിര്‍മ്മിച്ച വിശുദ്ധ സെബസ്ത്യനോസ്സിന്‍റെ തിരു സ്വരൂപവുമായി ലിയനാര്‍ഡോ ഗോന്‍ സാല്‍വെസ് എന്ന നാവീകന്‍ കപ്പലില്‍ മൈലാപൂരിലേക്ക് സഞ്ചരിക്കുകയായിരുന്നു .അര്‍ത്തുങ്കലിനു സമീപം എത്തിയപ്പോള്‍ ഉഗ്രമായ കടല്‍ ക്ഷോഭത്താല്‍ കപ്പല്‍ തകരുമെന്നു ഭയന്ന കപ്പിത്താന്‍ കപ്പല്‍ സുരെക്ഷിതമായി കരക്കടുത്താല്‍ കരയിലുള്ള പള്ളിയില്‍ തന്നെ രൂപം പ്രേതിഷ്ട്ടിക്കാം എന്നു ഉള്ളുരുകി പ്രാര്‍ഥിച്ചു .ഇതേതുടര്‍ന്ന് സുരെക്ഷിതമായി കപ്പല്‍ കരൈക്കു അടുത്തത് അര്‍ത്തുങ്കല്‍ പള്ളിയുടെ നടയിലായിരുന്നു എന്നും അങ്ങനെയാണ് 1947-ല്‍ വിശുദ്ധ സെബസ്ത്യനോസിന്റ്റെ തിരു സ്വരൂപം അര്‍ത്തുങ്കല്‍ പള്ളിയില്‍ പ്രെതിഷ്ട്ടിച്ചതെന്നും കരുതുന്നു .
നാനാ ജാതി മതസ്തെര്‍ സ്വന്തം എന്നോണം കരുതുന്ന അര്‍ത്തുങ്കല്‍ പള്ളിയില്‍ ആയിരക്കണക്കിന് അയ്യപ്പന്മാര്‍ പള്ളികുളത്തില്‍ കുളിച്ചു തൊഴുതു തിരു സ്വരൂപം കണ്ടു വന്ദിക്കുകയും ചെയ്യുന്നു .ശബരി മല ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന അയ്യപ്പന്മാര്‍ അര്‍ത്തുങ്കല്‍ എത്തി വെളുത്തച്ചന്‍റെ സന്നിധാനത്തില്‍ നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിച്ചതിനുശേഷമാണ് മാലയൂരുന്നത് .അര്‍ത്തുങ്കല്‍ വെളുത്തച്ചന്‍റെ തിരു സവിധത്തില്‍ മാലയൂരിയാല്‍ പൂര്‍ണ ഭലപ്രാപ്തി ഉണ്ടാകുമെന്നാണ് വിശ്വാസം .വെളുത്തച്ചനും അയ്യപ്പനുമായി ബന്ധപെട്ടു ചില ഐതീഹങ്ങളും ഉണ്ട് .
അര്‍ത്തുങ്കല്‍ പള്ളിയിലെ വെളുത്തച്ചെനും ശബരിമല അയ്യപ്പനും സഹോദരങ്ങളെ പോലെ ആയിരുന്നു എന്ന് പറയുന്ന ഐതീഹങ്ങള്ളില്‍ ഒന്നില്‍ വെളുത്തച്ചന്‍ യൂറോപ്യന്‍ പാതിരി ആയിരുന്ന ഫോലീനീഷോ ആണെന്ന് കരുതുന്നു .ഒരു പക്ഷെ വെള്ളക്കാരനായ അച്ഛന്‍ എന്നുള്ളതാകാം വെളുത്തച്ചനായി ലോപിച്ചതെന്നും വാദമുണ്ട് .കലകളിലും ശാസ്ത്രെങ്ങളിലും ദര്‍ശനങ്ങളിലും അതിനിപുണനായിരുന്ന ഈ പുരോഹിത ശ്രേഷ്ടെന്‍ കളരി പയറ്റു പഠിക്കാന്‍ ചീരപ്പെന്‍ ചിറയിലെത്തി.അയ്യപ്പന്‍റെ ഗുരു കുലവും ചീരപ്പെന്‍ ചിറ ആയിരുന്നു .അവിടെ ഇരുവരും സഹോദര തുല്യമായ സ്നേഹബന്ധത്തില്‍ ആയെന്നാണ് ഐതീഹ്യം .
ഇതിനോട് സാമ്യമുള്ള മറ്റൊരു ഐതീഹ്യം കൂടിയുണ്ട് .അര്‍ത്തുങ്കല്‍ കടല്‍ തീരത്ത് കൂടി വടക്കോട്ട് പോകുകയായിരുന്ന അയ്യപ്പന്‍, വിശ്രമ വേളയില്‍ കണ്ട ഒരു യുവാവുമായി സൌഹൃദത്തിലായി എന്നും .അത് വെളുത്തച്ചെന്‍ ആയിരുന്നു എന്നതുമാണതു .സ്വന്തം സഹോദരന്‍ ആണെന്ന് പറഞ്ഞായിരുന്നു വെളുത്തച്ചെന്‍ അയ്യപ്പനെ ചീരപ്പെന്‍ ചിറയില്‍ എത്തിച്ചു പരിചയ പ്പെടുത്തിയത് .വെളുതച്ചന്‍റെയും അയ്യപ്പന്‍റെയും സ്നേഹബന്ധം പിന്നീടു മത മൈത്രിയുടെയും സാഹോധര്യത്തിന്‍റെയും പ്രതീകമായി മാറി.
"എന്നെ കാണുവാന്‍ വരുന്നവര്‍ എന്‍റെ വെളുതച്ചനെ കൂടി കണ്ടു കൊണ്ട് പോകണമെന്ന് " ശബരി മലയിലെ ഒരു വെളിച്ചപ്പാട് തുള്ളി പറയുമായിരുന്നത്രേ ! .മകര പെരുന്നാളിന് പള്ളിയില്‍ കൊടി ഉയരുമ്പോള്‍ നാട്ടുകാര്‍ വായ് കുരവ ഇടുന്നത് വെളുത്തച്ചന്‍ ജ്യെഷ്ട്ട സഹോദരനായി കരുതുന്ന ശബരിമല അയ്യപ്പനെ അറിയിക്കനാണന്നാണ് വിശ്വാസം .കുരവ ഇടല്‍ അതിവേഗമാണ് നെടെങ്ങും പരക്കുന്നത്.നാനാ ജാതി മതെസ്ഥരും ആവേശ പൂര്‍വ്വം ആണ് ഞങ്ങളുടെ അര്‍ത്തുങ്കല്‍ പെരുന്നാള്‍ ആഘോഷിക്കുന്നത് .
ചരിത്ര പ്രസിദ്ധമായ ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന നാല് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പ്രദക്ഷിണമാണ് പെരുന്നാള്‍ ദിനത്തിന്‍റെ പ്രത്യേകത .ആദ്യ കാലങ്ങളില്‍ പ്രദക്ഷിണത്തിനു ഉപയോഗിച്ചിരുന്നത് മൂത്തേടത് രാജ കുടുംബത്തില്‍ നിന്നും സമ്മാനിച്ച തേരായിരുന്നു .ഈ തേര് ജീര്‍ണ്ണിക്കുവാന്‍ തുടങ്ങിയപ്പോളാണ് ഇന്നത്തെ ശില്‍പ്പ വേലകളോട് കൂടിയ രൂപക്കൂട് ഉണ്ടാക്കിയത് .പ്രദക്ഷിണം അറബി കടലിന്‍റെ തീരത്തുള്ള പള്ളിയുടെ കുരിശടി വരെ ആണ് നടത്തുന്നത്
തിരു സ്വരൂപം കടപ്പുറത്തെ പടിഞ്ഞാറെ കുരിശിനു സമീപത്തേക്ക് എത്തുമ്പോഴും തിരിച്ചു പള്ളിയകത്തു കയറുമ്പോഴും "വെളുത്തച്ചോ " വിളികള്‍ കൊണ്ട് അന്തരീക്ഷം മുഖരിതമാകും .മുത്ത് കുടകളും സ്വര്‍ണ്ണ കുരിശുകളും പൊന്‍ വെള്ളി കുരിശുകളും വര്‍ണ്ണ ശബളമാക്കുന്ന പ്രദക്ഷിണത്തെ അകമ്പടി സേവിക്കാന്‍ എന്ന വണ്ണം ആകാശത്ത് വട്ടമിട്ടു പറക്കുന്ന ചെമ്പരുന്തുകള്‍ അത്ഭുതവും മനോഹരവുമായ കാഴ്ചയാണ് സമ്മാനിക്കുന്നത്[റോമാ ചക്രവര്‍ത്തിയായ ഡയോ ക്ലെഷിയസ്സിന്‍റെ നിര്‍ദേശ പ്രകാരം കൊല്ലപെട്ട സെബസ്ത്യനോസ്സിന്‍റെ മൃതശരീരം കഴുകന്മാര്‍ക്ക് ഭക്ഷിക്കുവാനായി കോട്ടയ്ക്കു പുറത്തേക്കു എറിഞ്ഞെങ്കിലും കഴുകന്മാര്‍ മൃതദേഹത്തിനു ചുറ്റും ചിറകു വിരിച്ചു സംരക്ഷിക്കുകയാനുണ്ടായത് ] .എല്ലാ തവണയും കൃത്യമായ ആ സമയത്ത് ആകാശത്ത് പരുന്തുകള്‍ വട്ടമിട്ടു എത്തുന്നത് എന്നും എന്നില്‍ അത്ഭുതം നിറച്ചിട്ടുണ്ട് .വിശുദ്ധന്‍റെ കീര്‍ത്തിയുടെ ചിറകും പേറി ചെമ്പരുന്തുകള്‍ പുതിയ ദൂരങ്ങള്‍ താണ്ടട്ടെ ,അതിലൂടെ വിശുദ്ധ സെബസ്ത്യനോസിന്‍റെ അനുഗ്രഹ കഥകള്‍ ലോകം മുഴുവന്‍ പരന്നോഴുകട്ടെ. ഒപ്പം വിശുദ്ധനെക്കുരിച്ചുള്ള മനോഹരമായ പാട്ടിന്‍റെ വരികളാണ് മനസ്സിലേക്ക് ഓടിവരുന്നത് .
"അര്‍ത്തുങ്കല്‍ ഇന്നൊരു പുണ്യ ഭൂമി
തീര്‍ഥാടകര്‍ക്കൊരു ധന്യ ഭൂമി
തിരമാല തഴുകുന്ന തീരത്തിലായ്
മിഴിനീട്ടി നില്‍ക്കുന്ന ദേവാലയം
ആധിയും വ്യാധിയും നീക്കീടുവാന്‍
അവിടെ വിളങ്ങും വെളുത്തച്ചനും "
.jpg)
No comments:
Post a Comment